Tuesday, September 24, 2013

ഞാന്‍ എന്നോട് തന്നെ പറയുന്ന കാര്യങ്ങള്‍

ഞാന്‍ എന്നോട് തന്നെ പറയുന്ന കാര്യങ്ങള്‍ നിങ്ങളും കൂടെ കേക്കുമ്പോള്‍ അത് മലര്‍ന്നു കിടന്നു തുപ്പുന്നതായിട്ടു തോന്നരുത്‌, കാരണം ഇതിനാരെന്കിലും ലൈക്‌ അടിച്ചു പോകാനല്ല എഴുതുന്നത്  മറിച്ചു ഏതെന്കിലും ഒരാളുടെ മനസ്സില്‍ ചിന്തിക്കാനുള്ള ബള്‍ബ്‌ കത്തിക്കാന്‍ പറ്റിയാല്‍ അതിന്റെ പുണ്യം എനിക്കും കിട്ടുമല്ലോ എന്നൊരു പ്രത്യാശ മാത്രമാണ്.

എന്റെ കാഴ്ചപ്പാടില്‍ എന്റെ സമൂഹത്തിന്റെ (ഇന്ത്യന്‍ മുസ്ലിന്കളുടെ) അധ:പതനം തുടങ്ങുന്നത് സ്വാതന്ത്ര്യ സമര കാലത്താണ് കാരണം ഇന്ഗ്ലീഷ്‌കാരോട് ഉള്ള വിദ്വേഷം മൂലം ഇന്ഗ്ലീഷ്‌ ഭാഷയെ ഉപേക്ഷിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊതു വിദ്യാഭ്യാസം തന്നെ നിര്തലാക്കിക്കൊണ്ടാണ് മുസ്ലിന്കള്‍ അതിനോട് സഹകരിച്ചത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ 'വിദ്യയാണ് ധനമെന്നും'  എന്നും 'നിന്നെ സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തില്‍ നീ വായിച്ചു തുടങ്ങൂ' എന്നും ആഹ്വാനം ചെയ്യാന്‍ നേതാക്കള്‍ മറന്നു പോയി അല്ലെങ്കില്‍ അവര്‍ക്ക് സാധിച്ചില്ല. അന്ന് പൂര്‍വികര്‍ നെഞ്ചിലേറ്റിയ ആ വിദ്വേഷം ഇന്നും നമ്മള്‍ തുടര്‍ന്ന് പോകുന്നു. പിന്നാലെ വന്ന നവോത്ഥാന പണ്ഡിതന്മാര്‍ ഭൌതിക വിദ്യാഭ്യസമല്ല ആത്മീയ വിദ്യാഭ്യാസമാണ് പ്രധാനം എന്ന് നമ്മെ പഠിപ്പിച്ചു. അതും തലയിലേറ്റി നടന്ന നമ്മില്‍ പലരും മാതൃ ഭാഷ പോലും എഴുതാന്‍ അറിയാത്ത മത പണ്ടിതന്മാരായി മാറി. ഒരു ശാസ്ത്ര ഗ്രന്ഥങ്ങളോ, മറ്റു ഭൌമശാസ്ത്ര കണ്ടെത്തലുകളോ, ലോകത്തിന്റെ ചലനം എങ്ങോട്ട് എന്നോ, പുറത്തു പോയി നോക്കാത്ത ഇത്തരക്കാര്‍, പഠിപ്പിച്ചു വിടുന്ന കുട്ടികള്‍ സമൂഹത്തില്‍ രണ്ടാം കിട പൌരന്മാരായി മാറി.  മത വിദ്യാഭ്യാസ സ്ഥാപനത്തിലെ മുതിര്‍ന്ന അധ്യാപകന് സ്വന്തം പേര് പോലും മാതൃ ഭാഷയില്‍ എഴുതാന്‍ അറിയില്ല എങ്കിലും മതത്തില്‍ അദ്ദേഹം പണ്ഡിതനാണ് എന്ന അവസ്ഥ പൊതു സമൂഹത്തിനു മുന്നില്‍ എന്റെ ജനതയെ നാണം കെടുത്തി.

ഇസ്ലാമില്‍ പൌരോഹിത്യം അനുവദിക്കുന്നില്ല എങ്കിലും ഒരു നേതാവിനെ പൂര്‍ണമായും അനുസരിക്കാന്‍  പറയുന്നുണ്ട്. പക്ഷെ വിദ്യാഭ്യാസമില്ലാത്ത നേതാക്കള്‍ വിളിച്ചു പറയുന്ന വിഡഡിത്തങ്ങള്‍ കേള്‍ക്കുന്ന വിദ്യാഭ്യാസമുള്ള അനുയായികള്‍ അവരെ അനുസരിക്കാത്ത അവസ്ഥാ വിശേഷം ഉടലെടുക്കുന്നു.

സമൂഹത്തില്‍ നേരിടുന്ന പട്ടിണിയും ദാരിദ്ര്യവും അധ:പതനവും തിരിച്ചറിയാന്‍ കഴിവില്ലാതെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി തമ്മിലടിച്ചു ഇസ്ലാമിക ആശയങ്ങളെ വളച്ചൊടിച്ചു  വ്യാഖ്യാനിച്ചു സ്വന്തം അനുയായികളെ രക്ത ബന്ധങ്ങളെ പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത  കോമാരങ്ങളാക്കി മാറ്റുന്നു. ഇതിന്റെ പിന്നില്‍ പണ്ഡിതന്മാരുടെ ഭൌതിക വിദ്യാഭ്യാസത്തിന്റെ അഭാവവും ലോകത്തിന്റെ നീക്കം എങ്ങോട്ട് എന്ന് മനസിലാക്കാന്‍ കഴിവില്ലായ്മയും ആണ്. ആധുനിക കാലത്ത് കടന്നു വരുന്ന ഹൈ ടെക് പ്രശ്നങ്ങള്‍ക്ക് മതപരമായ കാഴ്ചപ്പാട് എന്താണെന്ന് പറയണമെന്കില്‍ ഈ പ്രശ്നങ്ങള്‍  എന്താനെന്നു മനസിലാക്കാനുള്ള ഭൌതിക വിദ്യാഭ്യാസം എങ്കിലും  ആവശ്യമാണ്‌. അതില്ലാത്തവരാന് ഇന്ന് കാര്യങ്ങള്‍ സംസാരിക്കുന്നത്.

മലബാര്‍ മേഘലയില്‍ ഓരോ ജമാഅത്തിന്റെ കീഴിലും കല്യാണ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വളരെ നിയന്ത്രണം കൊണ്ട് വന്നു കൊണ്ടിരിക്കുന്നു. കല്യാണ ദിവസം കുട്ടികള്‍ ബഹളമുണ്ടാക്കുന്നതിനു പോലും നിയന്ത്രണം കൊണ്ട് വന്നു എങ്കിലും ഏറ്റവും വലിയ അനാചാരമായ സ്ത്രീധന വിഷയത്തില്‍ ഇവര്‍ ഒന്നും മിണ്ടുന്നില്ല. വീഡിയോ റിക്കോര്‍ഡിംഗ് പാടില്ല എന്ന് പറയുന്ന ഇവര്‍ അതിനു നിരത്തുന്ന കാരണം അത് ധൂര്താണ് അതിലൂടെ സ്ത്രീകളുടെ സൌന്ദര്യമാണ് കൂടുതല്‍ പകര്‍ത്തി എടുത്തു അന്യര്‍ക്ക് കാഴ്ച വെക്കുന്നത് എന്നാണു.  നമ്മുടെ സ്ത്രീകളും പുരുഷന്മാരും ഇസ്ലാമികമായ രീതിയില്‍ തന്നെ ആണ് വസ്ത്രധാരണം ചെയ്തിട്ടുള്ളതെങ്കില്‍, ഇസ്ലാമികമായ രീതിയിലാണ് വിവാഹം നടക്കുന്നതെങ്കില്‍ എന്തിനു നാം ഭയക്കണം??? കിടപ്പ് മുറിയില്‍ നമ്മള്‍ വെച്ച് കൊടുത്ത ടീ വീ യില്‍ വരുന്ന അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ കാണുന്ന വസ്ത്രം ധരിച്ചു നമ്മുടെ സഹോദരിമാര്‍ കല്യാണത്തിന് പങ്കെടുത്തത് വീഡിയോയിലൂടെ നാട്ടുകാര്‍ കണ്ടു പോകും എന്നുള്ള ഭയമാനെന്കില്‍, സഹോദരാ അത് വീഡിയോ റിക്കോര്‍ഡിംഗ് കൊണ്ടുണ്ടാകുന്ന പ്രശ്നമല്ല, അത് സാംസ്കാരിക അധ:പതനമാണ്, അതിനു തടയിടാന്‍ വിദ്യാഭ്യാസം ആവശ്യമാണ്‌. ഞാന്‍ ആരാണെന്നും എന്റെ വിശ്വാസം എന്താണെന്നും, എന്റെ യാത്ര എങ്ങോട്ടാണെന്നും തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാഭ്യാസം നല്‍കണം.  അടിസ്ഥാന പരമായി മതത്തില്‍ നിന്നും വ്യതിചലിച്ചു പോകുന്ന സമൂഹത്തെ നേര്‍ മാര്‍ഗത്തില്‍ നയിക്കാന്‍ ആത്മീയവും ഭൌതികവുമായ വിദ്യാഭ്യാസമുള്ള പക്വതയെത്തിയ നേതാക്കളെയാണ് ആവശ്യം,  നേതാവിനെ അനുസരിക്കുന്ന അനുയായികളെ ആണ്. അതിനു വേണ്ടത് വിധ്യഭ്യസമാണ്.   അല്ലാതെ മാതൃ ഭാഷയില്‍ നാല് വരി എഴുതാന്‍ അറിയാത്ത കൊമാളികളെ അല്ല.


No comments:

Post a Comment